Life through the Mirror of Aranmula: മഴയിൽ ഉപജീവനമാർഗം പ്രതിസന്ധിയിലായി കുടുംബം

പത്തനംതിട്ട: നൂറുവർഷങ്ങളായി തലമുറകളുടെ കൈവിരലുകൾ കൊണ്ട് നിർമിച്ച കൈവിരലുകളുടെ കരവിരുത്, ഇന്ന് ചെളിയും വെള്ളവും മാത്രമാണ് അവർക്കു മുന്നിൽ. ആറന്മുള കണ്ണാടി നിർമ്മ
പത്തനംതിട്ട: നൂറുവർഷങ്ങളായി തലമുറകളുടെ കൈവിരലുകൾ കൊണ്ട് നിർമിച്ച കൈവിരലുകളുടെ കരവിരുത്, ഇന്ന് ചെളിയും വെള്ളവും മാത്രമാണ് അവർക്കു മുന്നിൽ. ആറന്മുള കണ്ണാടി നിർമ്മാണത്തിലൂടെ തലമുറകളായി ജീവിച്ചിരുന്ന രാധാഗോപാലകൃഷ്ണൻ കുടുംബത്തിന്റെ ഏക ഉപജീവനമാർഗം ഇപ്പോൾ മഴക്കെടുതിയിൽ പ്രതിസന്ധിയിലായിരിക്കുന്നു. വീടിന് പിന്നിലെ പണിശാലയിൽ വെള്ളം കയറിയതോടെ കണ്ണാടി നിർമ്മാണത്തിനാവശ്യമായ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു. വലിയ നഷ്ടം നേരിട്ടതോടെ ഇനി എങ്ങനെ ജീവിതം തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് കുടുംബം.
2018-ലെ പ്രളയകാലത്തും രാധാഗോപാലകൃഷ്ണനും കുടുംബത്തിനും വലിയ നഷ്ടം നേരിട്ടിരുന്നു. അന്ന് നിരവധി സാധനങ്ങൾ ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ആ ദുരിതത്തിൽനിന്ന് കരകയറി ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിനിടയിലാണ് ഇത്തവണയും മഴക്കെടുതി എത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, നഷ്ടപ്പെട്ട സാധനങ്ങൾ പുനഃസ്ഥാപിച്ച് പണിശാല വീണ്ടും പ്രവർത്തനസജ്ജമാക്കാൻ വലിയ തുക ആവശ്യമാണ്. കണ്ണാടി നിർമ്മാണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ വരുമാനമാർഗമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയും കുടുംബത്തിനുണ്ട്. സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.















