NEET Controversy: ധർമേന്ദ്ര പ്രധാൻ യുവാക്കളെ വഴിതെറ്റിച്ചുവെന്ന് ആരോപിച്ചു

ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, രാജ്യത്തെ യുവാക്കളെ ചിലർ മനപൂർവം വഴിതെറ്റിച്ചുവെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ
ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, രാജ്യത്തെ യുവാക്കളെ ചിലർ മനപൂർവം വഴിതെറ്റിച്ചുവെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മന്ത്രിസ്ഥാനം ഒരിക്കലും പ്രധാനമായിരുന്നില്ലെന്നും നീറ്റ് വിവാദത്തെത്തുടർന്ന് താൻ തന്നെ നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജനിച്ച 20 കോടിയോളം വരുന്ന കുട്ടികൾക്ക് വലിയ സ്വപ്നങ്ങളുണ്ടെന്നും അവരാണ് ഇന്ത്യയെ 'വിശ്വഗുരു' ആക്കാൻ പോകുന്നതെന്നും പ്രധാൻ കൂട്ടിച്ചേർത്തു.
മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെയും ധർമേന്ദ്ര പ്രധാൻ വിമർശനം ഉന്നയിച്ചു. തനിക്കെതിരെ പ്രതിഷേധിക്കാനും ‘ഗോ ബാക്ക്’ വിളിക്കാനും യുവാക്കളെ പ്രേരിപ്പിച്ചത് പട്നായിക്കാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കർഷകന്റെ മകനായ താൻ ഇത്തരം പ്രതിഷേധങ്ങളിൽ ഭയപ്പെടില്ലെന്നും ഒഡീഷയിലെ ജനങ്ങളെ നാണംകെടുത്തുന്ന ഒരു പ്രവർത്തിയും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




















