Electric Scooter Revolution: മലയാളി വിസ്മയം; കോടികളുടെ നിക്ഷേപം സമാഹരിച്ച് റിവർ ഇ.വി.

കൊച്ചി: മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ 'റിവർ' 1,150 കോടി രൂപയുടെ (12 കോടി ഡോളർ) മൂലധന ഫണ്
കൊച്ചി: മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ 'റിവർ' 1,150 കോടി രൂപയുടെ (12 കോടി ഡോളർ) മൂലധന ഫണ്ടിങ് നേടി. ഉത്പാദനശേഷി ഉയർത്തുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ രണ്ടാമത്തെ ഫാക്ടറി സ്ഥാപിക്കുന്നതിനും പുതിയ ഇ.വി.കൾ അവതരിപ്പിക്കുന്നതിനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് കമ്പനിയുടെ കോഫൗണ്ടറും സി.ഇ.ഒ.യുമായ അരവിന്ദ് മണി പറഞ്ഞു. 2021-ൽ ആരംഭിച്ച റിവർ, 20 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചെടുത്തതാണ്. 'റിവർ ഇൻഡി' എന്ന പേരിൽ പുറത്തിറക്കിയ ഈ മോഡലിന്റെ 50,000 യൂണിറ്റുകൾ രണ്ടുവർഷത്തിനുള്ളിൽ വിറ്റഴിച്ചിട്ടുണ്ട്. 2024-ൽ നടന്ന കഴിഞ്ഞ റൗണ്ടിൽ ജപ്പാനിലെ യമഹ മോട്ടോർ മൂലധന നിക്ഷേപം നടത്തിയിരുന്നു. 161-163 കിലോമീറ്റർ റെയ്ഞ്ച് വാഗ്ദാനം ചെയ്യുന്ന റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകൾ 14 ഇഞ്ച് വീൽ, ക്രാഷ് ഗാർഡ്, ഉയർന്ന സ്റ്റോറേജ് ശേഷി, ഡ്യുവൽ കളർ ടോൺ എന്നിവയാണ്. 1.55 ലക്ഷം രൂപയാണ് വില. നിലവിൽ കേരളത്തിൽ ഉൾപ്പെടെ 75 സ്റ്റോറുകളാണ് ഉള്ളത്. 2027 മാർച്ചോടെ ഇത് 200 ആയി ഉയർത്താൻ ലക്ഷ്യമിടുകയാണ് കമ്പനി.
എലവ്എയ്റ്റ് വെഞ്ച്വർ പാർട്ട്ണേഴ്സ്, ക്ലേപോണ്ട് കാപ്പിറ്റൽ എന്നിവ നേതൃത്വം നൽകിയ സീരീസ് സി ഫണ്ടിങ് റൗണ്ടിൽ സിങ്കുലാരിറ്റി എ.എം.സി., അനികട്ട് കാപ്പിറ്റൽ, 360 വൺ അസറ്റ്, ജെ.ഐ.എഫ്. കാപ്പിറ്റൽ, എച്ച്.ഡി.എഫ്.സി. എ.എം.സി. എന്നീ നിക്ഷേപക സ്ഥാപനങ്ങളും പങ്കാളികളായി. നിലവിലെ നിക്ഷേപകരായ അൽ ഫുത്തൈം ഗ്രൂപ്പ്, മിറ്റ്സുയി എന്നിവരും ഈ റൗണ്ടിൽ പങ്കാളികളായി. 2021-ൽ ആരംഭിച്ച റിവർ, 20 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചെടുത്തതാണ്. 'റിവർ ഇൻഡി' എന്ന പേരിൽ പുറത്തിറക്കിയ ഈ മോഡലിന്റെ 50,000 യൂണിറ്റുകൾ രണ്ടുവർഷത്തിനുള്ളിൽ വിറ്റഴിച്ചിട്ടുണ്ട്. 2024-ൽ നടന്ന കഴിഞ്ഞ റൗണ്ടിൽ ജപ്പാനിലെ യമഹ മോട്ടോർ മൂലധന നിക്ഷേപം നടത്തിയിരുന്നു.











