US won't pressure India on Russian oil: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ തയ്യാറായേക്കില്ല

മുംബൈ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ 100 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ വഴങ്ങാൻ തയ്യാറായേക്കില്ലെന്ന് സൂചനകൾ ലഭിക്കുന്നു. റഷ്യയിൽനിന്ന് ഇപ്പോഴത
മുംബൈ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ 100 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ വഴങ്ങാൻ തയ്യാറായേക്കില്ലെന്ന് സൂചനകൾ ലഭിക്കുന്നു. റഷ്യയിൽനിന്ന് ഇപ്പോഴത്തെ രീതിയിൽ എണ്ണ വാങ്ങാൻ ഇന്ത്യ തുടരുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാർ, ഇന്ത്യ എവിടെനിന്ന് അസംസ്കൃത എണ്ണ വാങ്ങണമെന്നത് മറ്റൊരു രാജ്യത്തിന്റെ തീരുമാനമാണെന്ന നിലപാടിലാണ്. സമ്മർദത്തിനു വഴങ്ങിയാൽ പ്രതിപക്ഷം അത് ആയുധമാക്കാനുള്ള സാധ്യതയും മുന്നിൽ വെച്ചാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. തീരുവയുടെ പേരിൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്തിയാൽ, ഇത് റഷ്യയുമായി ഇന്ത്യയുടെ വർഷങ്ങളായുള്ള വാണിജ്യബന്ധത്തെയും ബാധിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
യു.എസ്. പ്രസിഡന്റിന് റഷ്യയിൽനിന്ന് 100 ശതമാനം തീരുവ ചുമത്താൻ അധികാരം നൽകുന്ന നിയമം കഴിഞ്ഞ ദിവസം യു.എസ്. സെനറ്റിൽ പാസായിട്ടുണ്ട്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സമയത്താണ് യു.എസ്. ഈ നീക്കം നടത്തിയത്. കരാറിൽ യു.എസ്. വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മർദതന്ത്രമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ബിൽ സെനറ്റിൽ പാസായതുകൊണ്ടുമാത്രം തീരുവ ബാധകമാകില്ല, യു.എസ്. പ്രതിനിധിസഭയുടെ നിലപാട് ഈ വിഷയത്തിൽ നിർണായകമാകുമെന്ന് നിരീക്ഷകർ പറയുന്നു.


















