Action Against Illegal Bike Taxis: ഇനി പിഴയിൽ നിൽക്കില്ല, അനധികൃത ബൈക്ക് ടാക്സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും തെറിക്കും

ബെംഗളൂരു: മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം, ബെംഗളൂരു നഗരത്തിൽ അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ വീണ്ടും ശക്തമായ നടപടി ആരംഭിച്ചു. ഈ നടപടിയുടെ ഭാഗമായി, അനധികൃതമായി
ബെംഗളൂരു: മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം, ബെംഗളൂരു നഗരത്തിൽ അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ വീണ്ടും ശക്തമായ നടപടി ആരംഭിച്ചു. ഈ നടപടിയുടെ ഭാഗമായി, അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സിക്കാരെ പിടികൂടുകയും, ഇവരുടെ ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയാണ്. ബുധനാഴ്ച ആരംഭിച്ച പ്രത്യേക പരിശോധനയിൽ 250-ൽപ്പരം വാഹനങ്ങൾ പിടിച്ചെടുത്തു. ഈ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ബൈക്ക് ടാക്സിയായി പ്രവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസും, വാഹനങ്ങളുടെ രജിസ്ട്രേഷനും താത്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ആദ്യം ബൈക്ക് ടാക്സികൾക്കെതിരെ നടപടി ആരംഭിച്ചത്. സർക്കാർ നയം രൂപവത്കരിക്കാതെ ബൈക്ക് ടാക്സികൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഏകാംഗ ബെഞ്ചിന്റെ വിധി. ഇതിന് പിന്നാലെ, ബൈക്ക് ടാക്സികൾക്കെതിരെ വ്യാപകമായി നടപടികൾ സ്വീകരിക്കപ്പെട്ടു. പിന്നീട്, ഇരുചക്രവാഹനങ്ങൾ ടാക്സിയായി പ്രവർത്തിക്കാൻ നിരസിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തിൽ, നിരത്തുകളിൽ ബൈക്ക് ടാക്സികൾ വീണ്ടും സജീവമായി മാറി. ബൈക്ക് ടാക്സികൾക്ക് അനുമതി നൽകാമെന്നും, എന്നാൽ ഇതിനായി സർക്കാർ ഒരു ചട്ടം കൊണ്ടുവരണമെന്നും വിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ, സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച സാഹചര്യത്തിലാണ്, വീണ്ടും നടപടികൾ ആരംഭിക്കുന്നത്. പ്രത്യേക പരിശോധന നടത്താൻ നഗരത്തിലെ എല്ലാ ആർ.ടി.ഒ. ഓഫീസുകളിലും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം, ഗതാഗതവകുപ്പ് അധികൃതരും കർണാടക ആപ്പ് ബേസ്ഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. യൂണിയനിൽ ഉൾപ്പെടുന്ന ടാക്സി, ഓട്ടോക്കാരാണ് ബൈക്ക് ടാക്സികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്മർദവും, ബൈക്ക് ടാക്സികൾക്കെതിരെ സ്വീകരിച്ച നടപടിക്ക് കാരണമാകുന്നു.



















