Ethnol Blended Petrol Controversy: എഥനോൾ മിശ്രിത പെട്രോൾ നേരിട്ടുള്ള കവർച്ചയെന്ന് രാഹുൽ, മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് സിപിഎം

ദില്ലി: എഥനോൾ പെട്രോൾ പദ്ധതി അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പദ്ധതി ജനങ്ങളുടെ വാഹനങ്ങൾ തകരാറിലാക്കുന്നതും, അവരുടെ ജീവിതത്തെ പ്രതിസന്ധി
ദില്ലി: എഥനോൾ പെട്രോൾ പദ്ധതി അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പദ്ധതി ജനങ്ങളുടെ വാഹനങ്ങൾ തകരാറിലാക്കുന്നതും, അവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതുമാണ്. നേരിട്ടുള്ള കവർച്ചയാണ് നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഈ വിഷയത്തിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എഥനോൾ പെട്രോൾ പദ്ധതിക്കെതിരെ സിപിഎം രംഗത്തേക്ക് എത്തിയിട്ടുണ്ട്. പദ്ധതിക്കെതിരെ പിബി രംഗത്തേക്ക് വന്നിട്ടുണ്ട്. ആളുകൾക്ക് ഇഷ്ടമുള്ള പെട്രോൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 20 ശതമാനത്തിലധികം എഥനോൾ ബ്ലെൻഡിംഗ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ സർക്കാർ പരിഗണിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത നയം ജനങ്ങൾക്കും പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കുന്നതാണെന്ന് പിബി വ്യക്തമാക്കി. എഥനോൾ കലർന്ന ഇന്ധനം വാഹനങ്ങൾക്ക് തകരാറുണ്ടാക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചതും, പിന്നീട് സമ്മർദ്ദങ്ങൾ മൂലം ആ കത്ത് പിൻവലിച്ചതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എഥനോൾ അടങ്ങിയ ഇന്ധനത്തിന് വില കുറവായിരിക്കുമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പുനൽകിയിരുന്നെങ്കിലും E20 ഇന്ധനം ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. മറ്റ് ബദലുകളില്ലാത്തതിനാൽ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.





















