The Terrifying True Story of Ripper Chandran: കേരളത്തിലെ രാത്രി ഭയാനകമായ സംഭവങ്ങൾ

1985-ൽ, സെപ്തംബർ 10-ന്, ചെമ്മനാട് കൈന്താറിലെ രമണിയുടെ വീട്ടിലേക്ക് രാത്രി ഇരുട്ടിന്റെ മുഖംമൂടിയണിഞ്ഞെത്തിയ ചന്ദ്രൻ, രമണിയുടെ തലയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ച് എല്
1985-ൽ, സെപ്തംബർ 10-ന്, ചെമ്മനാട് കൈന്താറിലെ രമണിയുടെ വീട്ടിലേക്ക് രാത്രി ഇരുട്ടിന്റെ മുഖംമൂടിയണിഞ്ഞെത്തിയ ചന്ദ്രൻ, രമണിയുടെ തലയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ച് എല്ലാം കവർന്നെടുത്ത് തിരിച്ചുപോയി. ജീവൻ മാത്രം ബാക്കിയായി രമണിയിൽ. എളുപ്പത്തിൽ അകത്തുകയറാവുന്ന കൊച്ചുക്കുടിലുകളിലും ചെറ്റപ്പുരകളിലും കിടന്നുറങ്ങുന്നവരെ തലയ്ക്കടിച്ച് ബോധം കെടുത്തി ആഭരണങ്ങളും പണവും കവർന്നെടുക്കുന്ന രീതിയായിരുന്നു ചന്ദ്രന്റെ. 1985 ഒക്ടോബർ 15-ന്, മഞ്ചേശ്വരത്ത് ബെങ്കാരെ എന്ന ഗ്രാമത്തിൽ, പാണ്ടെയും ഭാര്യ പുഷ്പയും രാത്രി 8-ന് ഉറങ്ങാൻ കിടന്നു. പുറത്ത് ജോലിക്കാരൻ അനന്തനും ഉണ്ടായിരുന്നു. ചന്ദ്രൻ അവിടെ എത്തി, അനന്തനും പാണ്ടെയും പുഷ്പയും ചന്ദ്രന്റെ പിക്കാസിന്റെ പ്രഹരത്താൽ മരണമടഞ്ഞു. ചിത്താരിയിലെ മണി, കുഡ്ലുവിലെ പുഷ്പ, ബന്ധു ഗോപാലകൃഷ്ണ, ചാമുണ്ഡിക്കുന്നിലെ കുട്ട്യൻ, മഞ്ചേശ്വരം ഓമഞ്ചൂരിലെ നരസപ്പ ഹാൻഡെ, വേലക്കാരൻ വിശ്വനാഥൻ, കർണാടകയിലെ ഹവെഞ്ചിയിലെ ബാലൻ, ഹരിയടുക്കയിലെ കമല എന്നിവരെ ചന്ദ്രന്റെ കൊടുംക്രൂരതയിൽ മരണം വലിച്ചുകൊണ്ടുപോയവരാണ്. ആദ്യമൊന്നും പോലീസിന് പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കൊലപാതകത്തിലെയും കവർച്ചയിലെയും സമാനതകൾ പ്രതി ഒരാൾ തന്നെയാകുമെന്ന് പോലീസിനുറപ്പായി. പോലീസ് ചന്ദ്രനെ തേടിപ്പറന്നു. ചന്ദ്രനെ പ്രതി പേടി നാടാകെ പടർന്നു. പോലീസ് ഉദ്യോഗസ്ഥർ പോലും കുടുംബത്തെ രഹസ്യസ്ഥാനങ്ങളിലേക്ക് മാറ്റുകയോ, പെട്രോളിങ്ങിന് രാത്രികളിലിറങ്ങുമ്പോൾ കൂടെ കൂട്ടുകയോ ചെയ്യുന്ന സ്ഥിതി വരെയുണ്ടായി.




















