Preparations for Karkidaka Vavu: കർക്കടക വാവ്: പിതൃതർപ്പണത്തിനൊരുങ്ങി ചേലാമറ്റം ക്ഷേത്രം

പെരുമ്പാവൂർ: ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രദർശനത്തിനും പെരിയാറിൽ പിതൃതർപ്പണത്തിനായി ച
പെരുമ്പാവൂർ: ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രദർശനത്തിനും പെരിയാറിൽ പിതൃതർപ്പണത്തിനായി ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച ഉച്ചവരെ ആയിരക്കണക്കിന് ഭക്തർ എത്തും. പെരിയാറിന്റെ തീരത്ത് ഒരേസമയം 1000 പേർക്ക് പിതൃതർപ്പണം നടത്താവുന്ന കൂറ്റൻ പന്തൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ നമസ്കാരം, തിലഹവനം, ബലിതർപ്പണം എന്നിവയോടൊപ്പം ദ്വാദശനാമപൂജ, മൃത്യുഞ്ജയഹോമം, തിലഹവനം തുടങ്ങിയ പ്രത്യേക പൂജകളും നടത്തപ്പെടും. ക്ഷേത്രച്ചടങ്ങുകൾക്കായി തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കുന്നുണ്ട്. ക്ഷേത്രത്തിനകത്തും നടപ്പന്തലിലും നിവേദ്യവിതരണ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം ഗ്രൗണ്ടുകളിൽ പാർക്കിങ് സൗജന്യമാണ്. ഭക്തർക്ക് പ്രഭാതഭക്ഷണവും കുടിവെള്ളവും പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കേരള ഫയർ ഫോഴ്സ് പെരുമ്പാവൂർ യൂണിറ്റ് സ്കൂബാ ടീം സജ്ജമാക്കിയിട്ടുണ്ട്. നൂറംഗ പോലീസ് സേനയുൾപ്പെടെ 70 വൊളന്റിയർമാരും തിരക്ക് നിയന്ത്രിക്കാനുണ്ടാകും. ഗോകുലം കല്യാണമണ്ഡപത്തിൽ ഒക്കൽ പഞ്ചായത്തിന്റെ ആരോഗ്യവകുപ്പ്, ആലുവ രാജഗിരി ആശുപത്രി എന്നിവരുടെ മെഡിക്കൽ ടീമിന്റെ സേവനമുണ്ടാകും.
ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രസ്റ്റ് 6.35 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് വി.എച്ച്. ഹരിദാസ്, വൈസ് പ്രസിഡന്റ് ടി.ആർ. ഉണ്ണികൃഷണൻ, സെക്രട്ടറി സി. ഹരി, ജോ. സെക്രട്ടറി ശ്രുതിൻ ചന്ദ്രൻ, ട്രഷറർ സി.ആർ. ജയചന്ദ്രൻ നായർ, committee അംഗങ്ങളായ പി.എൻ. ഗൗരീശങ്കർ, എം.എ. അശോകൻ, പ്രസാദ് തോഴേലി, പി.എസ്. വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ ടി.കെ. രാജീവ്, മാനേജർ കെ.എസ്. പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിലേക്ക് വൺവേ; കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ്. ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് പൂർണമായും വൺവേ ആയിരിക്കും. എം.സി. റോഡിൽ ചേലാമറ്റം ജങ്ഷനിൽനിന്ന് മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം. പിതൃതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർ ഒക്കൽ ജങ്ഷനിൽ എം.സി. റോഡിൽ പ്രവേശിക്കണം. കെ.എസ്.ആർടി.സി. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ക്ഷേത്രം റോഡിലെ ആൽക്കവലയിൽനിന്ന് ഇടത്തോട്ട് തിരിച്ച് വല്ലത്തേക്ക് പോകണം. പെരുമ്പാവൂർ-അങ്കമാലി ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്പെഷ്യൽ സർവീസ് ഉണ്ടാകും.





















