Challenge to India: ഇന്ത്യക്ക് വെല്ലുവിളി; റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം വരെ താരിഫ്; ബിൽ പാസാക്കി യുഎസ് സെനറ്റ്

വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിന്റെ സാമ്പത്തിക പിന്തുണ തടയുന്നതിന്, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് പിഴ ചുമത്താൻ ഉദ്ദേശിക്കുന്ന ഉപരോധ
വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിന്റെ സാമ്പത്തിക പിന്തുണ തടയുന്നതിന്, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് പിഴ ചുമത്താൻ ഉദ്ദേശിക്കുന്ന ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി. 86 വോട്ടുകൾക്ക് 11 വോട്ടുകൾക്കാണ് ബിൽ സെനറ്റിൽ പാസായത്. കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കി വ്ളാദിമിർ പുതിനെ യുദ്ധത്തിൽ നിന്ന് തിരിച്ചുവിടുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണയോ പ്രകൃതിവാതകമോ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഈ നിയമം ബാധകമാകും. ഇതിൽ ഇന്ത്യയും ചൈനയും ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ്. എന്നാൽ, അവരുടെ പ്രകൃതിവാതക ഇറക്കുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം റഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുതിൻ, മുതിർന്ന റഷ്യൻ രാഷ്ട്രീയ-സൈനിക നേതാക്കൾ, റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾ, ഊർജ്ജ പദ്ധതികൾ എന്നിവർക്കെതിരെയും ബില്ലിൽ ഉപരോധം വ്യവസ്ഥ ചെയ്യപ്പെടുന്നു. നിലവിലുള്ള ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന ഷാലോ ഫ്ളീറ്റ് എന്ന പഴയ എണ്ണക്കപ്പലുകളെയും ഈ നിയമം ലക്ഷ്യം വെക്കുന്നു.




















