Iran warns of no Hormuz opening without US policy change:അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് തുറക്കില്ല; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: അമേരിക്ക അവരുടെ നിലപാട് മാറ്റുന്നില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ സമിതിയുടെ മുന്നറിയിപ്പ്. ഇറാനെതിരേ സൈനിക ഭീഷണി ഉയർ
ടെഹ്റാൻ: അമേരിക്ക അവരുടെ നിലപാട് മാറ്റുന്നില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ സമിതിയുടെ മുന്നറിയിപ്പ്. ഇറാനെതിരേ സൈനിക ഭീഷണി ഉയർത്തരുതെന്ന് സുരക്ഷാ സമിതി സെക്രട്ടറി, ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാനും അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങൾക്കുമെതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം, മേഖലയിലെ സൈനികസാന്നിധ്യം പിൻവലിക്കണം എന്നിങ്ങനെ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നു. യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകണമെന്നും, ഉപരോധങ്ങൾ നീക്കണമെന്നും, വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ഇറാൻ ആസ്തികൾ നിരുപാധികം വിട്ടുനൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുമൊപ്പിട്ട് ജൂൺ 17-ന് നിലവിൽവന്ന ഇസ്ലാമാബാദ് ധാരണാപത്രം ലംഘിച്ചതിന് യു.എസ്. നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ആവശ്യപ്പെട്ടു.
മറ്റൊരു വശത്ത്, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ കരാർ ധാരണയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ചർച്ചകൾ ക്രിയാത്മകവും അനുകൂലവുമായ അന്തരീക്ഷത്തിൽ പുരോഗമിക്കുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സമാധാനത്തിനും വേണ്ടി ഈ കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.





















