How to move forward now?: മഴക്കെടുതിയിൽ പണിശാല തകർന്ന് ആറന്മുള കണ്ണാടി നിർമ്മാതാക്കൾ ദുരിതത്തിൽ

പത്തനംതിട്ട: നൂറുവർഷത്തിലേറെയായി തലമുറകളിലൂടെ കൈമാറിയ കൈവിരലുകളുടെ കരവിരുത്, അവർക്ക് മുന്നിൽ ഇന്ന് ചെളിയും വെള്ളവും മാത്രമാണ്. ആറന്മുള കണ്ണാടി നിർമാണത്തിലൂടെ തല
പത്തനംതിട്ട: നൂറുവർഷത്തിലേറെയായി തലമുറകളിലൂടെ കൈമാറിയ കൈവിരലുകളുടെ കരവിരുത്, അവർക്ക് മുന്നിൽ ഇന്ന് ചെളിയും വെള്ളവും മാത്രമാണ്. ആറന്മുള കണ്ണാടി നിർമാണത്തിലൂടെ തലമുറകളായി ജീവിതം മുന്നോട്ടുകൊണ്ടുപോയ രാധാഗോപാലകൃഷ്ണന്റെയും കുടുംബത്തിന്റെയും ഏക ഉപജീവനമാർഗമാണ് മഴക്കെടുതിയിൽ പ്രതിസന്ധിയിലായത്. വീടിന് പിന്നിലെ പണിശാലയിൽ വെള്ളം കയറിയതോടെ കണ്ണാടി നിർമാണത്തിനാവശ്യമായ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു. വലിയ നഷ്ടം നേരിട്ടതോടെ ഇനി എങ്ങനെ ജീവിതം തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് കുടുംബം. 2018-ലെ പ്രളയകാലത്തും രാധാഗോപാലകൃഷ്ണനും കുടുംബത്തിനും വലിയ നഷ്ടം നേരിട്ടിരുന്നു. അന്ന് നിരവധി സാധനങ്ങൾ ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ആ ദുരിതത്തിൽനിന്ന് കരകയറി ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിനിടയിൽ ഇത്തവണയും മഴക്കെടുതി എത്തിയത്. നഷ്ടപ്പെട്ട സാധനങ്ങൾ പുനഃസ്ഥാപിച്ച് പണിശാല വീണ്ടും പ്രവർത്തനസജ്ജമാക്കാൻ വലിയ തുക ആവശ്യമാണ്. കണ്ണാടി നിർമാണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ വരുമാനമാർഗമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയും കുടുംബത്തിനുണ്ട്. സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

















