








രാമു എന്ന വ്യക്തി, തന്റെ കുടുംബത്തിന്റെ നിത്യജീവിതം നടത്താൻ കൂലിപ്പണിയെടുക്കുന്ന ഒരാൾ ആയിരുന്നു. തന്റെ ഭാര്യയും മക്കളുമായി വാടകവീട്ടിൽ താമസിച്ചിരുന്ന അദ്ദേഹം, സ
രാമു എന്ന വ്യക്തി, തന്റെ കുടുംബത്തിന്റെ നിത്യജീവിതം നടത്താൻ കൂലിപ്പണിയെടുക്കുന്ന ഒരാൾ ആയിരുന്നു. തന്റെ ഭാര്യയും മക്കളുമായി വാടകവീട്ടിൽ താമസിച്ചിരുന്ന അദ്ദേഹം, സ്വന്തമായ ഒരു വീട് സ്വന്തമാക്കാനുള്ള വലിയ സ്വപ്നം കണ്ടിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ, രാമു ദിവസവും കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണത്തിൽ നിന്ന് കുറച്ച് തുക മാറ്റിവയ്ക്കുകയായിരുന്നു. ഇരുപതുവർഷത്തെ സമ്പാദ്യത്തിന്റെ ഫലമായി, അദ്ദേഹം കുന്നിൻമുകളിൽ സ്ഥലം വാങ്ങി, വീടുപണിയാൻ തുടക്കം കുറിച്ചു. വീടുപണിയൽ പൂർത്തിയായപ്പോൾ, കുടുംബം പുതിയ വീട്ടിലേക്ക് മാറാനുള്ള തീയതി നിശ്ചയിച്ചു. മഴക്കാലമായതിനാൽ, വലിയ ആഘോഷങ്ങളൊന്നും നടത്താതെ ലളിതമായ രീതിയിൽ വീടുമാറ്റം നടത്താൻ അദ്ദേഹം ആലോചിച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിന് മുമ്പ്, ചടങ്ങിന്റെ തലേദിവസം രാമു അങ്ങാടിയിലേക്ക് പോയി, ലഡു വാങ്ങാൻ. എന്നാൽ, ഈ സമയത്ത് ഒരു വലിയ ദുരന്തം സംഭവിച്ചു. കനത്ത മഴയുടെ ഫലമായി, രാമുവിന്റെ വീട് നിൽക്കുന്ന മലയിൽ ഉരുൾപൊട്ടലുണ്ടായി. മലവെള്ളപ്പാച്ചിലിൽ രാമുവിന്റെ പുതിയ വീട് ഒലിച്ചുപോയി. തിരികെയെത്തിയ രാമു കണ്ടത്, തന്റെ സ്വപ്നവീട് ശൂന്യമായിട്ടുണ്ടെന്ന്. ഓടിക്കൂടിയ ജനം രാമുവിനെ സഹതാപത്തോടെ നോക്കി, ചിലർ അദ്ദേഹത്തെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ആരോടും ഒന്നും പറയാതെ, ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി നിന്ന രാമു, തന്റെ കൈയിലിരുന്ന ലഡുവിന്റെ പൊതിയഴിച്ച് അവിടെ കൂടിനിന്നവർക്കായി വിതരണം ചെയ്തു. രാമുവിന്റെ പ്രവൃത്തി കണ്ട് എല്ലാവർക്കും അത്ഭുതമായി. ലഡു വാങ്ങുന്നതിനിടെ, ഒരു വ്യക്തി ചോദിച്ചു: 'രാമൂ, നീ എന്താ ഈ ചെയ്യുന്നത്? നിന്റെ ഇത്രയും കാലത്തെ അധ്വാനമല്ലേ, ഒറ്റനിമിഷംകൊണ്ട് ഇല്ലാതായത്? അതിന് നീ ലഡുവിതരണം നടത്തി സന്തോഷിക്കുകയാണോ?' രാമു മറുപടി നൽകി, 'നിങ്ങൾ ഈ സംഭവത്തിന്റെ ദോഷവശം മാത്രമാണ് കാണുന്നത്. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്. ഈ വീട് ഇന്നുതന്നെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് നന്നായാണ് ഞാൻ പറയുന്നത്. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളിവിടെ താമസമാക്കിയതിനുശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കിലോ? ഞാനും എന്റെ കുടുംബവും ഈ ലോകത്തുണ്ടാവില്ല. അപ്പോൾ, ജീവിതം തിരികെക്കിട്ടിയതിൽ സന്തോഷിക്കുകയല്ലേ, വേണ്ടത്? അതിനാണ് ഞാൻ ലഡുവിതരണം ചെയ്തത്.' നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങൾക്കും രണ്ട് വശമുണ്ടാവും. അതിലെ നല്ലവശം മാത്രം ആലോചിച്ചാൽ, പിന്നെ സങ്കടപ്പെടേണ്ടിവരില്ല.
Heavy Rain in North India: ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു, മരണം 97 ആയി


Unusual Water Movement in Well:ഗുജറാത്തിലെ കിണറിൽ വെള്ളം അസാധാരണമായി ചലിക്കുന്നു
Wild Boar Intrusion in Manjeri:മഞ്ചേരിയിൽ വീടിനകത്തേക്ക് കാട്ടുപന്നി ഓടിക്കയറി, രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; പന്നിയെ വെടിവെച്ച് കൊന്നു
Train accident in Punalur: പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
Nurse bitten by snake in Thrissur: തൃശൂരിൽ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്സിന് അണലിയുടെ കടിയേറ്റു
Train Travel Update: ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും, എല്ലാ സോണുകൾക്കും സർക്കുലർ അയച്ച് റെയിൽവേ
Waiting for Hanifa: 'അഴകപ്പൻ' കാത്തിരിക്കുന്നു, ഇനി ഒരിക്കലും തിരിച്ചുവരാത്ത ഹനീഫയ്ക്ക് വേണ്ടി
Landslide in Panakkad:മണ്ണ് മാറ്റാൻ മാത്രമാണ് അനുമതി നൽകിയത്, ആരും അറിയാതെ പാറ പൊട്ടിച്ചു; പാണക്കാട്ടെ മണ്ണിടിച്ചിലിൽ മന്ത്രി കുഞ്ഞാലിക്കുട്ടി
Tragedy in Idukki: ട്രിച്ചിയിലേക്കുള്ള യാത്ര അവസാന നിമിഷം ഇടുക്കിയിലേക്ക് മാറ്റി; ജീവൻ കവർന്ന് അപ്രതീക്ഷിത അപകടം
Bus accident in Kunnamkulam: കുന്നംകുളം സ്വകാര്യ ബസ് അപകടം: ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; അപകടമുണ്ടായത് ഓവർ ടേക്ക് ചെയ്യുന്നതിനിടെ
Minor landslide above Kuthiran Tunnel:കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍