CJP will not become a political party: സിജെപി രാഷ്ട്രീയ പാർട്ടിയാകില്ല; അഭിജീത് ദീപ്കെ

ഛത്രപതി സംഭാജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ആലോചിക്കുന്നില്ല, എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ഒരു സമ്മർദ്ദ ഗ
ഛത്രപതി സംഭാജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ആലോചിക്കുന്നില്ല, എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ഒരു സമ്മർദ്ദ ഗ്രൂപ്പായി തുടരുമെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പാക്കാൻ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഛത്രപതി സംഭാജിനഗറിൽ നടന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്കെ. രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളിൽ ജനങ്ങളുടെ അതൃപ്തിയും നിലവിലെ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് ഈ തീരുമാനം എടുത്തുവെന്നു അദ്ദേഹം വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷൻ, മാധ്യമങ്ങൾ എന്നിവയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഇവയുടെ നിഷ്പക്ഷത വീണ്ടെടുക്കാൻ ശക്തമായ ജനകീയ സമ്മർദ്ദം ആവശ്യമാണ് എന്നും ദീപ്കെ പറഞ്ഞു. സി.ജെ.പി. ഉടൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നു പറയുന്ന ഊഹങ്ങൾ തള്ളിക്കളഞ്ഞ ദീപ്കെ, രാഷ്ട്രീയ പാർട്ടിയാകാൻ ഉടനടി പദ്ധതിയൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ അടുത്തറിയുന്നതിനായി 'ക്യാ ബോൽതി പബ്ലിക്' എന്ന പേരിൽ ഒരു ജനസമ്പർക്ക പരിപാടി ആരംഭിക്കുമെന്ന് അഭിജീത് ദീപ്കെ അറിയിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കാണ് സംഘടന മുൻഗണന നൽകുന്നത്. സ്കൂളുകളിലും കോളേജുകളിലും വർധിച്ചുവരുന്ന ഫീസ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ബി.ആർ. അംബേദ്കർ വിദ്യാഭ്യാസത്തെ ഒരു മൗലികാവകാശമായാണ് കണ്ടിരുന്നുവെങ്കിൽ, ഇന്നത്തെ സാഹചര്യത്തിൽ അത് വെറുമൊരു ബിസിനസ്സായി മാറിയിരിക്കുകയാണെന്നും ദീപ്കെ ആരോപിച്ചു.




















