Defense Pact among Pakistan, Turkey, and Saudi Arabia: പാകിസ്താനും തുർക്കിയും സൗദിയും കൈകോർത്ത് പുതിയ പ്രതിരോധ അച്ചുതണ്ട്; കരുതലോടെ ഇന്ത്യ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും സുരക്ഷാ സമവാക്യങ്ങൾ പുതുക്കാൻ പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ ചരിത്രപരമായ ത്രികക്ഷി പ്രതിരോധ കരാറിൽ
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും സുരക്ഷാ സമവാക്യങ്ങൾ പുതുക്കാൻ പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ ചരിത്രപരമായ ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പിടാൻ ഈ രാജ്യങ്ങൾ ഒരുങ്ങുകയാണ്. ഈ കരാറിന്റെ അവസാന ഘട്ട ചർച്ചകൾക്കായി തുർക്കി പ്രസിഡന്റ് റജബ് Tayyip Erdoğan വെള്ളിയാഴ്ച സൗദി അറേബ്യയിലെത്തുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചർച്ചകളിൽ പങ്കെടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരും വ്യാഴാഴ്ച തന്നെ സൗദിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ സഖ്യം മൂന്ന് രാജ്യങ്ങളുടെയും വ്യത്യസ്തമായ തന്ത്രപ്രധാന പ്രതിരോധ ആസ്തികൾ സംയോജിപ്പിച്ച് ഒരു സമഗ്ര സുരക്ഷാ ശൃംഖല രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ഭീഷണികളെ നേരിടാനും വെല്ലുവിളികൾ പരിഹരിക്കാനും പ്രാപ്തമായ ഒരു സ്വതന്ത്ര സുരക്ഷാ കുടക്കീഴിൽ വരിക എന്നതാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. ഇതിലൂടെ പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. ദക്ഷിണ-പശ്ചിമ ഏഷ്യൻ പ്രതിരോധ സഖ്യങ്ങളിൽ ഈ പുതിയ നീക്കം വലിയ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നു വിലയിരുത്തപ്പെടുന്നു. മൂന്ന് രാജ്യങ്ങളുടെയും സൈനിക-സാങ്കേതിക-സാമ്പത്തിക ശേഷികൾ ഒന്നിപ്പിക്കുന്നത് ആഗോള പ്രതിരോധ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
സൗദിയുടെ സാമ്പത്തിക ശക്തിയും, തുർക്കിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയും, പ്രതിരോധ നിർമ്മാണ ശേഷിയും, കൂടാതെ യുദ്ധപരിചയമുള്ള സൈനിക ശക്തിയും ആണവ ശക്തിയുമായ പാകിസ്താൻ എന്നിവയുടെ കൂട്ടായ്മ, പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മാറി സ്വതന്ത്രമായ ഒരു പ്രതിരോധ സഖ്യമായി ഇത് മാറും. ഈ മൂന്ന് രാജ്യങ്ങളും അംഗീകരിച്ച കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ-വ്യവസായ ഉൽപ്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം സാങ്കേതിക വിദ്യ കൈമാറ്റത്തിനായുള്ള വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുന്നു. ഇന്ത്യയുമായി സൗഹൃദമുള്ള സൗദിയുടെ സഖ്യരൂപീകരണത്തിൽ ഇന്ത്യയ്ക്കും ആശങ്കകൾ ഉണ്ട്. നേരത്തെ തന്നെ നാറ്റോ മോഡൽ പ്രതിരോധ കരാർ പാകിസ്താനും സൗദിയും തമ്മിൽ ഒപ്പിട്ടിരുന്നു. ഈ സഖ്യത്തിലേക്കാണ് യൂറേഷ്യൻ മേഖലയിൽ ഇന്ത്യയെ എതിർക്കുന്ന തുർക്കിയുടെ വരവ്. കൂടാതെ, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിൽ പാകിസ്താനെ ഡ്രോണുകൾ നൽകി സൈനികമായി സഹായിച്ച രാജ്യമാണ് തുർക്കി.
ഈ സഖ്യത്തിലൂടെ പാകിസ്താനെ സാങ്കേതിക-സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാകുന്നത്, ആയുധ നവീകരണ വേഗത വർദ്ധിപ്പിക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കും. ഈ കരാറിന് മറുപടിയായി, ഇന്ത്യയ്ക്ക് ഗ്രീസ്, അർമേനിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങൾ പുനഃസംഘടിപ്പിക്കേണ്ടതും, പ്രാദേശിക ഭീഷണികളെ നേരിടാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.





















