Search for Missing Fishermen:ആറ് ദിവസമായി കാത്തിരിപ്പാണ്; ഗവണ്മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല; വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍

വിഴിഞ്ഞം, മുതലപ്പൊഴി, കൊല്ലം നീണ്ടകര എന്നിവിടങ്ങളിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞം സ്വദേശിയായ ജോൺ, മുതലപ്പൊഴിയ
വിഴിഞ്ഞം, മുതലപ്പൊഴി, കൊല്ലം നീണ്ടകര എന്നിവിടങ്ങളിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞം സ്വദേശിയായ ജോൺ, മുതലപ്പൊഴിയിലെ ഷിജിൻ, നീണ്ടകരയിൽ നിന്ന് മീൻ പിടിക്കാൻ പോയ ഗൗതം എന്നിവരാണ് ആറ് ദിവസം മുമ്പ് കാണാതായത്. രക്ഷാപ്രവർത്തനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ജോണിന്റെ മകൾ ജിജി ജോൺ തന്റെ ആശങ്കകൾ പങ്കുവച്ചപ്പോൾ, ഷിജിലിന്റെയും ഗൗതമിന്റെയും കുടുംബങ്ങൾക്കും ഇതേ പരാതിയുണ്ട്. തിരച്ചിലിനായി ആ പ്രദേശത്ത് പോകുന്നുണ്ടോ എന്നത് ഒരു ചോദ്യം മാത്രമാണ്. രക്ഷാപ്രവർത്തനത്തിനായി പകുതി ദൂരം പോയി തിരിച്ചുവരുന്നത് എങ്ങനെയാകും? അടിയന്തരമായി പ്രതികരിക്കേണ്ടത് എവിടെ? മത്സ്യ തൊഴിലാളികൾക്കു കടലിൽ അപകടം സംഭവിച്ചാൽ അടിയന്തര രക്ഷാപ്രവർത്തനം എവിടെയാണ് എന്നത് ജിജി ജോൺ ചോദിച്ചു. 18-23 മൈൽ ദൂരമുണ്ടായിരുന്നുവെന്നാണ് ഈ അപകടം നടന്നത്. പോരായ്മ പറയുമ്പോൾ മാത്രമാണ് അവരെ പരിശോധിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. നാട്ടിലെ മത്സ്യ തൊഴിലാളികൾ തന്നെയാണ് തിരച്ചിൽ നടത്തുന്നത്. ആറ് ദിവസമായി കാത്തിരിക്കുകയാണ്. സർക്കാർ യാതൊരു പ്രവർത്തനവും നടത്തുന്നില്ല. സ്കൂബാ ടീമിനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. ബന്ധുക്കൾ പറയുന്നു.
മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട വള്ളം അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ്. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു, അതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇപ്പോൾ കണ്ടെത്തേണ്ടത് അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിനെയാണ്. ജൂലൈ 31-ന് പുലർച്ചയിൽ ഉണ്ടായ ശക്തമായ തിരയും കാറ്റും കാരണം വള്ളം മറിഞ്ഞു. ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും തൊഴിലാളികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ, കാണാതായവരുടെ തിരച്ചിലിൽ കുടുംബങ്ങൾക്കിടയിൽ കടുത്ത അതിർപ്തി നിലനിൽക്കുന്നു. തിരച്ചിൽ കാര്യക്ഷമമല്ലെന്നുള്ള പരാതികൾ ഉയരുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ എത്തിയതിനു ശേഷം മുന്നറിയിപ്പുകൾ നൽകിയതായും ആരോപണമുണ്ട്.

















