Helipad constructed for search operations:ഗൗതമിനായുള്ള തിരച്ചിലിന് സഹായകമേകി അമൃതാനന്ദമയി മഠം; അമൃതപുരിയിൽ ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ചു

കൊല്ലം: കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് സഹായം നൽകുന്നതിന് മാതാ അമൃതാനന്ദമയി മഠം വലിയൊരു പങ്കുവഹിച്ചിരിക്കുകയാണ്. തിരച്ചിലിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ന
കൊല്ലം: കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് സഹായം നൽകുന്നതിന് മാതാ അമൃതാനന്ദമയി മഠം വലിയൊരു പങ്കുവഹിച്ചിരിക്കുകയാണ്. തിരച്ചിലിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ നാവികസേനയെ സഹായിക്കുന്നതിനായി, മാതാ അമൃതാനന്ദമയി മഠം ഒറ്റരാത്രിയിൽ ഒരു ഹെലിപാഡ് നിർമ്മിച്ചു. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ രക്ഷാപ്രവർത്തനത്തിനായി ഈ ഹെലിപാഡ് ഒരുക്കിയതാണ്.
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യർഥന പ്രകാരം, മാതാ അമൃതാനന്ദമയീ ദേവിയുടെ നേരിട്ടുള്ള നിർദേശത്തെ അടിസ്ഥാനമാക്കി അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചു. ശനിയാഴ്ച രാത്രി ലഭിച്ച നിർദേശത്തെ തുടർന്ന്, അമൃതാനന്ദമയി മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു. പ്രാദേശിക കരാറുകാരിൽ നിന്നുള്ള ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും, ഇൻ്റർലോക്കുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ പ്രവർത്തനം നടത്തി.
കഠിനപ്രയത്നത്തിനൊടുവിൽ, ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഹെലിപാഡിന്റെ നിർമ്മാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി. കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയന്തരമായി നിർമിച്ച ഈ ഹെലിപാഡ് സൗകര്യം നാവികസേനക്കും കോസ്റ്റ് ഗാർഡിനും ഗൗതമിനായുള്ള തിരച്ചിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമായിരിക്കും.


















