Government Directive on National Anthem:സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടണം; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകൾ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തയച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക കാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്നാണ് കത്തിൽ നിർദേശിക്കുന്നത്.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വർഷമെന്ന ചരിത്രപരമായ പ്രാധാന്യംകൂടി കണക്കിലെടുക്കുകയാണ് കേന്ദ്രസർക്കാർ നൽകിയ നിർദേശം. ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്ന നിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദേശം.
വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നു കത്തിൽ സൂചനയുണ്ട്. മുൻപ് പലപ്പോഴും ഗാനത്തിന്റെ ഒരുഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. ഈ വർഷം, മുഴുവൻ ഗാനവും ആലപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും സാംസ്കാരിക പാരമ്പര്യത്തിനും വലിയ പ്രാധാന്യമർഹിക്കുന്ന ഒരു നടപടിയാണ്.


















