Deep-Tech Fund Distribution: കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണത്തിൽ സ്വജനപക്ഷപാതം; 2192 കോടിയിൽ 1377-ഉം സ്വന്തക്കാർക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാർ സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും വേണ്ടി ആരംഭിച്ച റിസർച്ച്, ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ (ആർ.ഡി.ഐ.) ഫണ്ട് വിതരണം സംബന്ധ
ന്യൂഡൽഹി: കേന്ദ്രസർക്കാർ സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും വേണ്ടി ആരംഭിച്ച റിസർച്ച്, ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ (ആർ.ഡി.ഐ.) ഫണ്ട് വിതരണം സംബന്ധിച്ച് സ്വജനപക്ഷപാതമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ അനുവദിച്ച 2,192 കോടി രൂപയിൽ 1,377 കോടിയും, ഗവേഷണ പദ്ധതികൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്നോളജി ഡിവലപ്മെന്റ് ബോർഡിന്റെ (ടി.ഡി.ബി.) 12 അംഗ നിക്ഷേപസമിതിയിലെ ഏഴുപേർക്കാണ് നൽകിയത്. ഈ സമിതിയിലെ അംഗങ്ങൾ അവരുടെ താത്പര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തുകയും, അപേക്ഷകൾ പരിഗണിക്കുമ്പോൾ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്നാണ് സർക്കാർ വിശദീകരണം. 'ഇന്ത്യൻ എക്സ്പ്രസ്' പത്രം സമിതിയിലെ ഒരു അംഗം തന്നെ ഈ നടപടിയെ വിമർശിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡീപ്-ടെക് കമ്പനികൾ ശാസ്ത്രഗവേഷണം, നൂതന എൻജിനിയറിങ്, ഹൈ-ടെക് മുന്നേറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവയാണ്.
കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ഡീപ്-ടെക് വിപുലീകരണത്തിനായി ഒരു ലക്ഷം കോടിയുടെ നീക്കവും നടത്തിയത്. ആദ്യഘട്ടത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ, ഊർജ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിൽ 22 കമ്പനികൾക്ക് സഹായം നൽകുകയും ചെയ്തു. ഫണ്ട് ലഭിച്ച 15 കമ്പനികൾക്ക്, അവരെ തിരഞ്ഞെടുത്ത 12 അംഗ സമിതിയിലെ ഏഴംഗങ്ങളുമായി നിക്ഷേപത്തിലും ബിസിനസ് രൂപത്തിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 62 ശതമാനം തുക ഇവരുമായി ബന്ധപ്പെട്ടവരിലേക്ക് കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




















