Wage Disparity: വേതനത്തിലെ വിവേചനം! കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ, ജോലി ഒന്ന് തന്നെ, പക്ഷേ സ്ത്രീകള്‍ക്ക് ശമ്പളം കുറവ്

ഇന്ത്യയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തില്‍ ഇപ്പോഴും വലിയ അന്തരമുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. 202
ഇന്ത്യയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തില്‍ ഇപ്പോഴും വലിയ അന്തരമുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. 2025-ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം, സ്ഥിരവരുമാനമുള്ള ജോലികളിലും ദിവസവേതന അടിസ്ഥാനത്തിലുള്ള ജോലികളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. സ്ഥിരവരുമാനമുള്ള അല്ലെങ്കില്‍ മാസശമ്പളമുള്ള ജോലികളില്‍ ഒരു പുരുഷന് ശരാശരി 24,217 രൂപ പ്രതിമാസം ലഭിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് കിട്ടുന്നത് 18,353 രൂപ മാത്രമാണ്. അതായത്, ഒരേ ജോലി ചെയ്യുമ്പോഴും ശമ്പളത്തില്‍ 24.2 ശതമാനത്തിന്റെ കുറവാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത് സ്ത്രീകളുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കുന്ന ഒരു പ്രധാന കാര്യം ആണ്, കാരണം സമാനമായ ജോലിക്ക് സമാനമായ ശമ്പളം ലഭിക്കേണ്ടത് അവകാശമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ കുറവ് അവരുടെ തൊഴില്‍ സാധ്യതകളെയും സ്വാധീനിക്കുന്നു.
ദിവസ വേതനക്കാരുടെ കാര്യത്തിൽ, സ്ഥിതി ഇതിലും കഷ്ടമാണ്. പുരുഷന്മാര്ക്ക് പ്രതിദിനം ശരാശരി 489 രൂപ കൂലിയായി ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് വെറും 324 രൂപയാണ്. ഇവിടുത്തെ വേതന അന്തരം 33.7 ശതമാനമാണ്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ ആണ് ഈ വിവരങ്ങള്‍ സഭയില്‍ പങ്കുവെച്ചത്. ഈ കണക്കുകള്‍ പുറത്തുവന്നതോടെ, സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ വ്യക്തമാക്കുന്നു.





















