Delayed Arrival Leads to Tragedy: വൈകി വന്നു, എത്തിയത് ദുരന്തത്തിലേക്ക്

ബെംഗളൂരു: രാത്രി 11.05-ന് കൽപ്പറ്റയിൽ എത്തേണ്ട ബസ് 12.25-ന് എത്തി. വൈകിയെത്തിയതിനാൽ യാത്രക്കാർക്കിടയിൽ വേഗത്തിലായിരുന്നുവെന്ന ഓർമ്മകൾ ഉണ്ട്. മൈസൂരുവിൽ ബസ് സ്റ്റ
ബെംഗളൂരു: രാത്രി 11.05-ന് കൽപ്പറ്റയിൽ എത്തേണ്ട ബസ് 12.25-ന് എത്തി. വൈകിയെത്തിയതിനാൽ യാത്രക്കാർക്കിടയിൽ വേഗത്തിലായിരുന്നുവെന്ന ഓർമ്മകൾ ഉണ്ട്. മൈസൂരുവിൽ ബസ് സ്റ്റാൻഡിൽ കയറാതെ ഇറങ്ങേണ്ടവരെ ഇറക്കിയ ശേഷം ദേശീയപാതയിലൂടെ യാത്ര തുടരുകയായിരുന്നു. ബസ് വൈകിയെങ്കിലും ബെംഗളൂരുവിലെത്താൻ വേഗം കൂടിയതായാണ് യാത്രക്കാർ പ്രതീക്ഷിച്ചത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ബിഡദിയിൽ കേരള ആർ.ടി.സി.യുടെ ബസ് അപകടത്തിൽ പെട്ടതോടെ, വയനാട് പുളിയാർമല സ്വദേശി സബിതക്ക് ഗുരുതരമായി പരിക്കേറ്റു. 'തിരുനെല്ലി ഭാഗത്തോ മറ്റോ ഒന്നു നിർത്തിയതേയുള്ളൂ. വേറെയെവിടെയും സ്റ്റോപ്പുണ്ടായിരുന്നില്ല. ശൗചാലയത്തിലൊന്നും പോകാനായില്ല. കണ്ണടച്ചമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് അപകടം. ബസ് മൂന്നു മറിച്ചിൽ മറിഞ്ഞത് അനുഭവപ്പെട്ടു. പാലത്തിൽനിന്ന് താഴേക്ക് വീഴുകയാണെന്നു തോന്നി..' ബിഡദിയിലെ ആശുപത്രിയിൽ കിടക്കുന്നതിനിടയിൽ സബിത പറഞ്ഞു.
മകൾ പവിത്രയെ ബി.ബി.എ. കോഴ്സിന് ചേർക്കാൻ ബെംഗളൂരുവിലെ കൃപനിധി കോളേജിലേക്ക് വരുകയായിരുന്നു. ശനിയാഴ്ച ഒൻപതരയ്ക്ക് എത്താൻ പറഞ്ഞതായിരുന്നു. ബസ് ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ടുപേരും കൂടിയായിരുന്നു യാത്ര. ദുരന്തത്തിൽപ്പെട്ടതോടെ അഡ്മിഷനെടുക്കുന്നത് മുടങ്ങി. പവിത്ര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 'എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലായിരുന്നു. കാൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആരോ വന്ന് സീറ്റ് പൊക്കിയപ്പോൾ കാൽ വലിച്ചെടുത്തു. രക്ഷാപ്രവർത്തകർ എടുത്ത് പുറത്തിറക്കി റോഡരികിലെ പുല്ലിൽ കിടത്തുകയായിരുന്നു.'-സബിത പറഞ്ഞു.




















