Police issues notice again to YouTuber Thoppi: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും പോലീസ് നോട്ടീസ് ലഭിച്ചു. എറ
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും പോലീസ് നോട്ടീസ് ലഭിച്ചു. എറണാകുളം റൂറൽ സൈബർ പോലീസ് ആണ് ഈ നോട്ടീസ് നൽകിയത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, തൊപ്പി എത്താൻ പരാജയപ്പെട്ടു. ഗെയിമിംഗ് ലൈവ് സ്ട്രീമിംഗിലൂടെ തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരുടെ ഉപയോഗിച്ച ഭാഷയും മറ്റ് കാര്യങ്ങളും കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തിയിരുന്നു. സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യ പോരാട്ടം യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചുവെന്നാണ് വിവരം. ഗെയിമിംഗ് വരുമാനം പങ്കുവെക്കുന്നതിൽ തർക്കം ഉണ്ടായതോടെ സുഹൃത്തുക്കൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നുവെന്ന് പറയുന്നു.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ 'തൊപ്പിയുടെ' കൂട്ടാളിയായ മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിരിക്കുകയാണ്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമിംഗിനിടെ, ചാനൽ ഉടമയായ Shameer, Jasi, Mamu എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങൾ അടിസ്ഥാനമാക്കി കേസാണ് രജിസ്റ്റർ ചെയ്തത്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് ശേഷം മമ്മുവിന്റെ ലൈവ് സ്ട്രീമിംഗ് നടന്നിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ 'തൊപ്പി' മുൻപ് മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്.





















