Maradona's Death:മാറഡോണയുടെ മരണത്തിൽ അനാസ്ഥ?

ബ്യൂണസ് ഐറിസ്: അർജന്റീനയിലെ ഫുട്ബോൾ ഇതിഹാസമായ ഡീഗോ മാറഡോണയുടെ മരണത്തിൽ ഡോക്ടർമാരുടെ അനാസ്ഥയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ ശക്തമായതായി ഫോറൻസിക് വിദഗ്ധന്റെ മൊഴി വ്
ബ്യൂണസ് ഐറിസ്: അർജന്റീനയിലെ ഫുട്ബോൾ ഇതിഹാസമായ ഡീഗോ മാറഡോണയുടെ മരണത്തിൽ ഡോക്ടർമാരുടെ അനാസ്ഥയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ ശക്തമായതായി ഫോറൻസിക് വിദഗ്ധന്റെ മൊഴി വ്യക്തമാക്കുന്നു. 2020-ൽ മാറഡോണ അന്തരിക്കുന്നതിന് മുമ്പ് അദ്ദേഹം നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മെഡിക്കൽ സംഘം അവഗണിച്ചതായി ഫോറൻസിക് ഫിസിഷ്യൻ കാർലോസ് കാസിനെല്ലി അർജന്റീനയിലെ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച മെഡിക്കൽ ബോർഡിലെ അംഗമായ കാസിനെല്ലി, മരണത്തിന് ആഴ്ചകൾക്കുമുമ്പ് മാറഡോണയുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന് വ്യക്തമാക്കുന്നു. കാലുകളിലും വിരലുകളിലും ഉണ്ടായ നീർവീക്കം, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദം, അസാധാരണമായ വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയെ ഡോക്ടർമാർ ഗൗരവമായി കാണേണ്ടതായിരുന്നു. എന്നാൽ, ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, ഡോക്ടർമാർ അതിന്റെ കാരണങ്ങൾ അന്വേഷിക്കാനോ, ചികിത്സാരീതിയിൽ മാറ്റം വരുത്താനോ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറഡോണയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം, അദ്ദേഹത്തെ വീട്ടിലെ ശുശ്രൂഷയിലേക്ക് മാറ്റുന്നത് വലിയ തെറ്റായ തീരുമാനമായിരുന്നുവെന്ന് കാസിനെല്ലി അഭിപ്രായപ്പെട്ടു. മാറഡോണയുടെ ആരോഗ്യസ്ഥിതി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും, ഡോക്ടർമാർക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാൻ സാധിക്കാമായിരുന്നു എന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകി. മരണത്തിന് മുമ്പ്, ഏകദേശം 12 മണിക്കൂർ വരെ മാറഡോണ കടുത്ത വേദനയും പ്രയാസവും അനുഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




















