Heavy Rain in Kerala: കബനിയിൽനിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടു

കബനി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നതിനാൽ, കപില നദിക്കരയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൈസൂരുവിൽ കാവേരീ നദിയുടെ വൃഷ്ടിപ്രദേശമായ വയനാട്, കുടക് ജില
കബനി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നതിനാൽ, കപില നദിക്കരയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൈസൂരുവിൽ കാവേരീ നദിയുടെ വൃഷ്ടിപ്രദേശമായ വയനാട്, കുടക് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഫലമായി, കബനി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച, 7,000 ഘനയടി വെള്ളം അണക്കെട്ടിൽനിന്ന് ഒഴുകി പോയി. ശനിയാഴ്ചയും ഈ പ്രവണത തുടർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 11,217 ഘനയടിയായിരുന്നു. കനത്ത മഴ തുടരുന്നതിനാൽ, 10,000 മുതൽ 15,000 ഘനയടിവരെ വെള്ളം ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 2,282.28 അടിയാണെന്നും പരമാവധി ജലനിരപ്പ് 2,284 അടിയാണെന്നും അധികൃതർ അറിയിച്ചു. വെള്ളം തുറന്നു വിട്ടതോടെ, കബനിയിൽനിന്നുള്ള കാവേരി വെള്ളം ഉടൻ തമിഴ്നാട്ടിലെത്തും.
കപില നദിയുടെ തീരത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ സ്വത്തുക്കളും കന്നുകാലികളെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കുടകിലെ ശക്തമായ മഴയെ തുടർന്ന്, കുശാൽനഗറിലെ ഹാരങ്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ശനിയാഴ്ച, ഹാരങ്കിയിലെ ജലനിരപ്പ് 2,858.14 അടിയായി. അണക്കെട്ടിലേക്കുള്ള പരമാവധി നീരൊഴുക്ക് 2,859 അടിയായിരുന്നു. ഈ സാഹചര്യത്തിൽ, ഹാരങ്കിയിൽനിന്ന് വെള്ളം തുറന്നുവിട്ടു.

















