AI Summit Controversy: എഐ സമ്മിറ്റിലെ പൊതുവേദിയിൽ വ്യക്തിവിവരങ്ങൾ പ്രദർശിപ്പിച്ചു; ഗുരുതര ആരോപണവുമായി അഭിജിത് ദീപ്കെ

ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026' എന്ന പരിപാടിയിൽ തന്റെ സ്വകാര്യ വിവരങ്ങൾ അനുമതി കൂടാതെ പ്രദർശിപ്പിച്ചതായി കോക്രോച്ച
ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026' എന്ന പരിപാടിയിൽ തന്റെ സ്വകാര്യ വിവരങ്ങൾ അനുമതി കൂടാതെ പ്രദർശിപ്പിച്ചതായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു. യു.എസ് ആസ്ഥാനമായ 'റെസെക്യൂരിറ്റി' എന്ന നിർമിത ബുദ്ധി സ്റ്റാർട്ടപ്പിന്റെ എ.ഐ ഉപകരണങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായാണ് തന്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സമ്മിറ്റിൽ പങ്കെടുത്ത ഒരാൾ തന്നോട് ഈ വിവരം വെളിപ്പെടുത്തിയതായും, നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്റെ വിവരങ്ങൾ പ്രദർശിപ്പിച്ചതായും ദീപ്കെ വ്യക്തമാക്കി. മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്ക്രീനിൽ കാണിച്ചതായി അദ്ദേഹം പങ്കുവെച്ച ചിത്രത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ ജനങ്ങളെ നിരീക്ഷിക്കാൻ യു.എസ് കമ്പനികളുടെ സഹായം തേടുകയാണോ എന്ന ചോദ്യവും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.
ഭാരത് മണ്ഡപത്തിൽ ഓഗസ്റ്റ് 6, 7 തീയതികളിൽ നടക്കുന്ന മൂന്നാമത് ഫ്യൂച്ചർ ക്രൈം സമ്മിറ്റ് സൈബർ സുരക്ഷ, നിർമിത ബുദ്ധി വഴി ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ഫോറൻസിക്സ്, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ചുള്ള നയരൂപീകരണ ചർച്ചകൾക്കായി സംഘടിപ്പിച്ചിരിക്കുന്നു. ഫ്യൂച്ചർ ക്രൈം റിസർച്ച് ഫൗണ്ടേഷൻ (FCRF) ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. രാജ്യത്തെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, പ്രതിരോധ വിദഗ്ധരും, അന്താരാഷ്ട്ര അന്വേഷണ ഏജൻസികളിലെ പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ദീപ്കെയുടെ സ്വകാര്യ വിവരങ്ങൾ പ്രദർശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന റെസെക്യൂരിറ്റി എന്ന കമ്പനി ഈ സമ്മേളനത്തിന്റെ പ്രധാന പ്ലാറ്റിനം പങ്കാളികളിലൊന്നാണ്.

















