New Regulations on Deepfake Content: ഡീപ്ഫേക്ക് ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി മൂന്ന് മണിക്കൂറായി കുറച്ചു

ഡീപ്പ് ഫേക്കുകൾക്കും വ്യാജ നിർമ്മിത ബുദ്ധി ഉള്ളടക്കങ്ങൾക്കും തടയാൻ കേന്ദ്രസർക്കാർ കർശന നിയമപരിഷ്കാരങ്ങൾ അവതരിപ്പിച്ചു. പുതിയ നിയമങ്ങൾ പ്രകാരം, കോടതി ഉത്തരവോ ഔദ്
ഡീപ്പ് ഫേക്കുകൾക്കും വ്യാജ നിർമ്മിത ബുദ്ധി ഉള്ളടക്കങ്ങൾക്കും തടയാൻ കേന്ദ്രസർക്കാർ കർശന നിയമപരിഷ്കാരങ്ങൾ അവതരിപ്പിച്ചു. പുതിയ നിയമങ്ങൾ പ്രകാരം, കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ചാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറുകൾക്ക് മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധമായ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടതായിരിക്കും. മുമ്പ് ഈ സമയപരിധി 36 മണിക്കൂർ ആയിരുന്നു. കൂടാതെ, നിർമിത ബുദ്ധി ഉള്ളടക്കങ്ങൾക്ക് വ്യക്തമായ ലേബലിംഗ് നിർബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങൾ, എഐ അധിഷ്ഠിത വ്യാജ വിവരങ്ങൾ, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം നടപടിയെടുക്കാൻ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്താനും പുതിയ നിർദേശത്തിൽ ആവശ്യപ്പെടുന്നു. ഐടി മന്ത്രാലയം, ഡീപ്പ് ഫേക്കുകൾ, വ്യാജ ശബ്ദം, വീഡിയോ, ടെക്സ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിയമങ്ങൾ കൊണ്ടുവന്നതായി അറിയിച്ചു.
സർക്കാർ അല്ലെങ്കിൽ കോടതിയിൽനിന്നും ലഭിക്കുന്ന സാധുവായ ഉത്തരവുകൾക്കനുസരിച്ച്, നിയമവിരുദ്ധമായ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി മൂന്നു മണിക്കൂറായി കുറയ്ക്കപ്പെടും. നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ വ്യക്തമായി ലേബൽ ചെയ്യേണ്ടതായിരിക്കും. ഉപയോക്താക്കൾക്ക് ഈ ഉള്ളടക്കങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിലുള്ള മെറ്റാഡാറ്റയും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.

















