Protest Hunger Strike: രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് വാങ്ചുക്ക്

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ ജന്തർമന്തറിൽ നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും, അദ്ദേ
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ ജന്തർമന്തറിൽ നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് പറഞ്ഞു. രാഹുലിന്റെ കൈകളിൽ നിന്ന് പഴച്ചാർ വാങ്ങിക്കഴിച്ച് നിരാഹാരം അവസാനിപ്പിക്കാൻ തന്റെ ഭാര്യ ഗീതാഞ്ജലി ശ്രമിച്ചെങ്കിലും, അതിൽ വിജയിച്ചില്ല. കോൺഗ്രസ് നേതൃത്തിന്റെ അവഗണനയിൽ താൻ കടുത്ത നിരാശയുണ്ടെന്ന് വാങ്ചുക്ക് വ്യക്തമാക്കി. നിരാഹാരം അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും വാങ്ചുക്ക് രൂക്ഷമായി വിമർശിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ, തനിക്ക് സൂപ്പ് നൽകുന്ന ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഈ മന്ത്രിമാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അവർ വാക്ക് ലംഘിച്ചു. ഈ നേതാക്കളിലുള്ള വിശ്വാസം തനിക്ക് പൂർണമായി നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഒരു രാഷ്ട്രീയേതര സമ്മർദ ഗ്രൂപ്പായി തുടരാനുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനത്തെ സോനം വാങ്ചുക്ക് സ്വാഗതം ചെയ്തു. രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുന്നതിലൂടെ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ അവർക്ക് കഴിയുമെന്നും, ഇതാണ് താൻ അവർക്ക് നൽകിയ ഉപദേശം- അദ്ദേഹം പറഞ്ഞു.




















