Private Secretary of Health Minister:ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ; വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച നടന്ന ഒരു സന്ദർശനത്തിൽ, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സീനിയർ ലേഡി സിവിൽ സർജനോട
തിരുവനന്തപുരം: ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച നടന്ന ഒരു സന്ദർശനത്തിൽ, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സീനിയർ ലേഡി സിവിൽ സർജനോട് അപമര്യാദമായി പെരുമാറിയതായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധമറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടതായിരിക്കെ, രാവിലെ 8 മണിക്ക് പ്രവർത്തനം ആരംഭിച്ചില്ലെന്നാരോപിച്ച്, വർഷങ്ങളായുള്ള സേവനപരിചയമുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് അപലപനീയമാണെന്നും സംഘടന പറഞ്ഞു. ആരോഗ്യരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ അവഹേളിക്കുന്നതിനും അവരുടെ മനോവീര്യം തകർക്കുന്നതിനു വേണ്ടി ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാവില്ല.
ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനുള്ള അധികാരമില്ലെന്നും, ഇവിടുത്തെ ഭരണപരമായ സംവിധാനങ്ങളിൽ നേരിട്ട് ഇടപെടാൻ അവർക്കു സാധിക്കില്ല. ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധന എന്ന പേരിൽ സന്ദർശനം നടത്തുമ്പോൾ ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അപമര്യാദമായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും, ഇത്തരം നടപടികൾ സർക്കാർ ആരോഗ്യസംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തെയും ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കപ്പെട്ടു.



















