Journey of a Bengali Girl to Becoming a Doctor: പട്ടിണിയോട് പടവെട്ടിയ കാലം, ബംഗാളി പെൺകുട്ടിയെ ഡോക്ടറാക്കിയ നിയോഗം; ഐസക്കിന്റെ അലിവിന്റെ ജീവിതകഥ

സെമിനാരി ദിനങ്ങൾ ഭരണങ്ങാനം മേലമ്പാറയിലെ കുന്നിൻമുകളിലുള്ള ദീപ്തി ഭവൻ എംഎസ്ടി സെമിനാരിയിലെത്തുമ്പോൾ ആ പത്താംക്ലാസുകാരന്റെ മനസ്സിൽ സന്ദേഹങ്ങളേക്കാളേറെ സന്തോഷങ്ങളാ
സെമിനാരി ദിനങ്ങൾ ഭരണങ്ങാനം മേലമ്പാറയിലെ കുന്നിൻമുകളിലുള്ള ദീപ്തി ഭവൻ എംഎസ്ടി സെമിനാരിയിലെത്തുമ്പോൾ ആ പത്താംക്ലാസുകാരന്റെ മനസ്സിൽ സന്ദേഹങ്ങളേക്കാളേറെ സന്തോഷങ്ങളായിരുന്നു. നേരത്തിന് ഭക്ഷണം, പഠിക്കാനുള്ള പ്രോത്സാഹനം. എല്ലാംകൊണ്ടും ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായിരിക്കുന്നു. ഒപ്പം വൈദികനാകാനുള്ള ആഗ്രഹവും ആ കുഞ്ഞുമനസ്സിൽ ജ്വലിച്ചുവന്നു. 'സെമിനാരിയിൽ ആത്മീയമായ അന്തരീക്ഷമാണെങ്കിലും നമുക്ക് വളരാനും വായിക്കാനും പഠിക്കാനുമുള്ള സാഹചര്യമുണ്ട്. പള്ളിയുടെ അന്തരീക്ഷത്തോടു ചേർന്ന് നിന്നതോടെ പോസിറ്റീവായ മാർഗനിർദേശം കിട്ടാൻ തുടങ്ങി. അവിടുത്തെ വൈദികർ എന്റെ രക്ഷകർത്താക്കളായി. സൈന്യത്തിലൊക്കെ ചേർന്നാൽ കിട്ടുന്നപോലെ ശാരീരികമായിട്ടും മാനസികമായിട്ടും നല്ല മനക്കട്ടി കിട്ടുന്ന രീതിയിലേക്കാണ് നമ്മൾ പരുവപ്പെടുന്നത്. ഇത് എന്റെ ജീവിതത്തെ കെട്ടിപ്പടുക്കാൻ സഹായിച്ചു. ചിട്ടയും സമയബോധവും ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ദൈവിക വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതോടെ സംഘർഷങ്ങൾ അയഞ്ഞു. പഠനവും മുന്നോട്ട് പോയി.' ഐസക് തോമസ് ഓർക്കുന്നു. ഭരണങ്ങാനത്തെ മൂ
















