US becomes India's largest LPG supplier: ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്

ദില്ലി: ഇന്ത്യയിലെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (lpg) ഇറക്കുമതി രംഗത്ത് ഒരു വലിയ മാറ്റം സംഭവിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അറി
ദില്ലി: ഇന്ത്യയിലെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി രംഗത്ത് ഒരു വലിയ മാറ്റം സംഭവിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു പ്രകാരം, അമേരിക്ക ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ പാചകവാതക വിതരണക്കാരനായി മാറിയിട്ടുണ്ട്. മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ ഉയർന്ന തോതിലാണ് ഇപ്പോൾ ഇന്ത്യ എൽ.പി.ജി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഈ വർഷം ആരംഭത്തിൽ, ഇന്ത്യയുടെ ആകെ എൽ.പി.ജി ആവശ്യകതയുടെ 10 ശതമാനമാണ് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ വലിയ മാറ്റം സംഭവിച്ചു, ഇപ്പോൾ 67 ശതമാനമായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ഭൂമിശാസ്ത്രപരമായി അടുത്തുള്ള രാജ്യങ്ങളിൽ നിന്ന് എൽ.പി.ജി ലഭ്യമാകുന്നതിനാൽ, ഇത്രയും ദൂരെയുള്ള അമേരിക്കയിൽ നിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഈ മാറ്റം ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി പുതിയ വഴികൾ തുറന്നതായി കാണപ്പെടുന്നു.
അതിനിടെ, അമേരിക്കൻ സെനറ്റ് 'ലിന്ഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട്' എന്ന പുതിയ ബിൽ പാസാക്കിയതോടെ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ ആശങ്കകൾ ഉയരുന്നു. ഈ ബിൽ, റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾ, അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ 100 ശതമാനം വരെ നികുതി ചുമത്താൻ വഴിയൊരുക്കുന്നു. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണവും പ്രകൃതിവാതകവും വാങ്ങുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങൾ, ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷം അത് തുടരുകയാണെങ്കിൽ, ആ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നു. കൂടാതെ, ഉപരോധം മറികടക്കാൻ റഷ്യയ്ക്ക് സഹായം നൽകുന്ന രാജ്യങ്ങളെയും ഈ ബിൽ ലക്ഷ്യം വെക്കുന്നു.





















